വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി വെളളിയാഴ്ച തീയേറ്ററിലെത്തിയത്.
ഒറ്റദിവസം കൊണ്ട് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.എന്നാല്‍ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നുവെന്നാണ് വിവരമാണ് പുറത്തുവരുന്നത്. തമിഴ് പൈറസി സംഘം തമിഴ് റോക്കേഴ്സാണ് ചിത്രം ലീക്ക് ആക്കിയത് എന്നാണ് വിവരം.ഇതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.ചിത്രത്തിന്‍റെ പ്രിന്‍റുകള്‍ ടെലഗ്രാമിലും വ്യാപിക്കുന്നുവെന്നാണ് ഇന്ത്യ.കോം റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം വ്യത്യസ്ത നിറഞ്ഞതാണെന്നാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്.അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സ് വന്‍ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത് ദളപതി വിജയ്ക്ക് നന്ദി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം അജിത്ത് കുമാറിനെക്കുറിച്ചുള്ള റഫറന്‍സും, സില്‍ക് സ്മിത ക്യാരക്ടറും, കാര്‍ത്തിയുടെ വോയിസ് ഓവറും എല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ ജയിലറിന് ശേഷം തമിഴ് ബോക്സോഫീസില്‍ അടുത്ത ഹിറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയ സമയത്താണ് ചിത്രത്തിന് തിരിച്ചടിയായി ചിത്രം ചോര്‍ന്നത്.